എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ് സിപിഎമ്മിനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, 'മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് 'പ്രമോഷൻ' നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം'-
ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും സംഭവത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്
ഞങ്ങളുടെ കുട്ടികള്‍ കഴിഞ്ഞ ഒരുമാസത്തിലേറേയായി സമരത്തിലാണ്. നിയമസഭയ്ക്കകത്തും പുറത്തും ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍മൂലം സര്‍ക്കാര്‍ പ്രതിരോധത്തില്‍നില്‍ക്കുമ്പോള്‍ അതിന്റ ഫോക്കസ് മാറ്റാന്‍ ഞങ്ങളാഗ്രഹിക്കില്ല
തലശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുളളികള്‍ ടവലിലാക്കി ആര്‍എസ്എസുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴിതിരിച്ചുവിടാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല